2011 ജൂലൈ 19, ചൊവ്വാഴ്ച
2009 ഡിസംബർ 27, ഞായറാഴ്‌ച
നമ്മുടെ ക്രിസ്തുമസ് ആഘോഷം
2009 ഡിസംബർ 15, ചൊവ്വാഴ്ച
2009 ഡിസംബർ 11, വെള്ളിയാഴ്‌ച
2009 ഡിസംബർ 4, വെള്ളിയാഴ്‌ച
ജിദ്ദ പ്രളയം




ജിദ്ദ: കഴിഞ്ഞ മാസം 25ന് ജിദ്ദയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരില്‍ 84 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 49 പേരും സൌദി പൌരന്മാരാണ്. രണ്ട് ഇന്ത്യക്കാരുമുണ്ട്. അതേസമയം, തിരിച്ചറിയാനാവാത്ത നിലയില്‍ പല മൃതദേഹങ്ങളും ജിദ്ദ മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുണ്ട്. ഇവയുടെ വ്യത്യസ്ത ദിശകളില്‍നിന്നുള്ള ഫോട്ടോകളെടുത്ത് പ്രത്യേകം നമ്പറുകള്‍ നല്‍കിയാണ് സൂക്ഷിച്ചിരിക്കുന്നത്. കാണാതായവരെ തേടി മോര്‍ച്ചറിയില്‍ എത്തുന്നവര്‍ക്ക് ഫോട്ടോകള്‍ കാണിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍, പല മൃതദേഹങ്ങളും വ്യക്തമായ രീതിയില്‍ തിരിച്ചറിയാന്‍ ഇങ്ങനെയെത്തുന്നവര്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ വിരലടയാള പരിശോധന, ആസിഡ് ടെസ്റ്റ് തുടങ്ങിയ മാര്‍ഗങ്ങളും സ്വീകരിക്കും.
ഈ മാസം രണ്ടുവരെ തിരിച്ചറിഞ്ഞതില്‍ രണ്ട് മൃതദേഹങ്ങളാണ് ഇന്ത്യക്കാരുടേതായി കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശി ശിഹാബാണ് ആദ്യത്തേയാള്‍. എന്നാല്‍ ഔദ്യോഗിക ലിസ്റ്റില്‍ അഹ്മദ് നബീല്‍ എന്ന പേര് കൂടി കാണുന്നുണ്ട്. ഇദ്ദേഹം ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല. ഈ പേരുള്ള മലയാളിയെ കാണാതായതായി ഇതുവരെ വിവരം ലഭിച്ചിട്ടുമില്ല.
കാണാതായവരുടെ കൂട്ടത്തിലുള്ള കോഴിക്കോട് പുതിയങ്ങാടി സ്വദേശി നാരാത്ത് ഷാനവാസ്, തമിഴ്നാട്ടിലെ തൃശãിനാപ്പള്ളി സ്വദേശി അമൃതലിംഗം ബാലചന്ദ്രന്‍ എന്നിവരെ ഇതുവരെ കണ്ടെത്തിയില്ല. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ജാമിഅ ഖുവൈസിലെ ജോലി സ്ഥലത്തുവെച്ചാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്. കൂടെയുണ്ടായിരുന്ന ശ്രീലങ്കക്കാരന്‍ അശോകന്‍ രക്ഷപ്പെട്ടു. എന്നാല്‍, പാക്കിസ്ഥാനിയായ ഡ്രൈവര്‍ അബ്ദുല്‍ റഹീം മരിച്ചിരുന്നു.
ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും പേരില്‍ 10 ലക്ഷം റിയാല്‍ (ഏതാണ്ട് ഒന്നേകാല്‍ കോടി രൂപ) നഷ്ടപരിഹാരം നല്‍കുമെന്ന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ലിസ്റ്റില്‍ പേരുള്ള സാഹചര്യത്തില്‍ ശിഹാബിന്റെ കുടുംബത്തിന് ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതിന് ശിഹാബിന്റെ സ്പോണ്‍സറുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഭാഗത്തുനിന്ന് സംയുക്തവും ശക്തവുമായ ഇടപെടല്‍ വേണ്ടിവരും. എല്ലാ രേഖകളും കൃത്യമായി സമര്‍പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഇതോടൊപ്പം, ദുരന്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ച വിദേശികള്‍ക്കും സ്പോണ്‍സര്‍ മുഖേന ശ്രമിക്കുകയാണെങ്കില്‍ അധികൃതരില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ട്.
കടപ്പാട് മാധ്യമം ദിനപ്പത്രത്തിനോടും വീഡിയോസും ഫോട്ടോസും എനിക്ക് നല്കിയ സുഹൃത്ത് ഷമീറിനോടും
ജിദ്ദ പ്രളയത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2009 ഒക്‌ടോബർ 31, ശനിയാഴ്‌ച
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
2009 സെപ്റ്റംബർ 16, ബുധനാഴ്‌ച
മൈന ചെറു കഥ
മൈന
എന്നത്തേയും പോലെ രാവിലെ തന്നെ 9 മണിക്കുള്ള ബസ് പിടിക്കുവാനായ് അയാള്‍ ധ്ര്തിയി l പോവുകയായിരുന്നു .പോകുന്ന വഴിയില്‍ തന്റെ ദിവസത്തിന്റെ വിധി നിര്‍ണയിക്കുന്ന മൈനകലവിറെയുന്ടാകുമോ എന്ന അയാള്‍ പരതിനോക്കി . ദൂരെ നിന്നു തന്നെ അയാള്‍ കണ്ടുപിടിച്ചു ,അതാ ...അതാ ...രണ്ടു മൈനകള്‍ !!!!!അയാള്‍ക്ക് സന്തോഷമായി ....ഇന്ന്‍ സന്തോഷത്തിന്റെ ദിവസമാണ് ...പക്ഷെ രണ്ടും ഒരുമിച്ചല്ല ഇരിക്കുന്നത് . അവരുടെ ഇടയില്‍ പിനക്കമുന്ടോ ... അയാള്‍ ഒരു നിമിഷം സന്കിച്ചു ..രണ്ടു മൈനയേയും തന്റെ ദ്ര്ഷ്ടിയില്‍ വരുത്തുവാന്‍ അയാള്‍ കുറെ പാടുപെട്ടു ... എന്നാലും സംശയം ബാക്കി .... രണ്ട്ട് മൈനയേയും കണ്ടോ ആവോ .....? ഇല്ല , ഒറ്റ മൈനയെ താന്‍ കണ്ടിട്ടില്ല .... അയാള്‍ മുന്നോട്ട് നടന്നു ....
അതെ , അയാള്‍ അങ്ങിനെയാണ് . പണ്ടു മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്നെ കത്ചകളും , തന്റെ ബാല്യത്തില്‍ കൂട്ടുകാരുടെ കൂടെ ഒഅടിചാടി നടന്ന കളികളും അയാള്‍ മറന്നു പോയിരിക്കുന്നു .പക്ഷെ ഈ മൈനയുടെ രഹസ്യം , അത് മാത്രം അയാള്‍ മറന്നു പോയിട്ടില്ല .. അതിന് പല കാരനങ്ങലുന്റ്റ് . ഇരട്ട മൈനയെ കാണുന്ന ദിവസം അയാള്‍ക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു .... ഒറ്റ സംഖ്യയുള്ള മൈനയെ കാണുമ്പോള്‍ ദുഖത്തിന്റെയും .... അയാള്‍ക്ക് ഓര്‍മ്മയുന്റ്റ് ,ഒരു ദിവസം ഒഫിഇസില്‍ നിന്നു വരുമ്പോഴാണ് മുന്നു മൈനയെ അയാള്‍ വഴിയില്‍ വച്ച കണ്ടത് .എന്തോ ആസന്ക മനസ്സില്‍ ഉണ്ടായിരുന്നു അപ്പോള്‍ തന്നെ .വിട്ടിലെത്തി ഏകദേസം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് ഒരു നെഞ്ഞുവേദന വന്നത് .പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു .എങ്കിലും ...... അത് പോലെ എത്രയോ അനുഭവങ്ങള്‍ ....
ബസ് വരുന്നുന്റ്റ് ... ഇന്നു 5 മിനിറ്റ് വൈകിയാണ് വരുന്നത് .അയാള്‍ കൈ കാണിച്ചു . നേരം വൈകിയത് കൊണ്ടാകാം ബസ് നിറുത്തിയില്ല . അയാള്‍ ഒറ്റക്കല്ലേ അവിടെ ഉണ്ടായിരുന്നുള്ളൂ ... ബസ്കാര്‍ക്ക് ഒരു ടിക്കറ്റ് പോയാലും സമയത്ത് ഒഅടിയാല്‍ മതി . ഒരു നിമിഷം അയാള്‍ സന്കിച്ചു .താന്‍ ഇന്ന്‍ കണ്ടത് ഒറ്റ മൈനയെ ആയിരുന്നോ ? ഇല്ല ആകാന്‍ വഴിയില്ല ... അയാള്‍ ബസ്സിനു പുറകെ ഓടി ...കുറെ ഓടി ... ഓടിയത് മാത്രം മിച്ചം . ബസ് കിട്ടിയില്ല . തളര്‍ന്നു മുട്ടിനു കൈ കൊടുത്ത് അയാള്‍ കിതച്ച് നിന്നു .പെട്ടന്നാണ് പിന്നാലെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത് . ആളുകള്‍ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ...പോകുന്ന വഴിയില്‍ അന്ത്യശ്വാസം വലിക്കുമ്പോഴും അയാള്‍ മനസ്സില്‍ ഉറപ്പിച്ചു . അതെ , ഇന്നു കണ്ടത് ഒറ്റ മൈനയെ തന്നെ ....
Delvin Antony
അതെ , അയാള്‍ അങ്ങിനെയാണ് . പണ്ടു മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്നെ കത്ചകളും , തന്റെ ബാല്യത്തില്‍ കൂട്ടുകാരുടെ കൂടെ ഒഅടിചാടി നടന്ന കളികളും അയാള്‍ മറന്നു പോയിരിക്കുന്നു .പക്ഷെ ഈ മൈനയുടെ രഹസ്യം , അത് മാത്രം അയാള്‍ മറന്നു പോയിട്ടില്ല .. അതിന് പല കാരനങ്ങലുന്റ്റ് . ഇരട്ട മൈനയെ കാണുന്ന ദിവസം അയാള്‍ക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു .... ഒറ്റ സംഖ്യയുള്ള മൈനയെ കാണുമ്പോള്‍ ദുഖത്തിന്റെയും .... അയാള്‍ക്ക് ഓര്‍മ്മയുന്റ്റ് ,ഒരു ദിവസം ഒഫിഇസില്‍ നിന്നു വരുമ്പോഴാണ് മുന്നു മൈനയെ അയാള്‍ വഴിയില്‍ വച്ച കണ്ടത് .എന്തോ ആസന്ക മനസ്സില്‍ ഉണ്ടായിരുന്നു അപ്പോള്‍ തന്നെ .വിട്ടിലെത്തി ഏകദേസം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് ഒരു നെഞ്ഞുവേദന വന്നത് .പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു .എങ്കിലും ...... അത് പോലെ എത്രയോ അനുഭവങ്ങള്‍ ....
ബസ് വരുന്നുന്റ്റ് ... ഇന്നു 5 മിനിറ്റ് വൈകിയാണ് വരുന്നത് .അയാള്‍ കൈ കാണിച്ചു . നേരം വൈകിയത് കൊണ്ടാകാം ബസ് നിറുത്തിയില്ല . അയാള്‍ ഒറ്റക്കല്ലേ അവിടെ ഉണ്ടായിരുന്നുള്ളൂ ... ബസ്കാര്‍ക്ക് ഒരു ടിക്കറ്റ് പോയാലും സമയത്ത് ഒഅടിയാല്‍ മതി . ഒരു നിമിഷം അയാള്‍ സന്കിച്ചു .താന്‍ ഇന്ന്‍ കണ്ടത് ഒറ്റ മൈനയെ ആയിരുന്നോ ? ഇല്ല ആകാന്‍ വഴിയില്ല ... അയാള്‍ ബസ്സിനു പുറകെ ഓടി ...കുറെ ഓടി ... ഓടിയത് മാത്രം മിച്ചം . ബസ് കിട്ടിയില്ല . തളര്‍ന്നു മുട്ടിനു കൈ കൊടുത്ത് അയാള്‍ കിതച്ച് നിന്നു .പെട്ടന്നാണ് പിന്നാലെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത് . ആളുകള്‍ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ...പോകുന്ന വഴിയില്‍ അന്ത്യശ്വാസം വലിക്കുമ്പോഴും അയാള്‍ മനസ്സില്‍ ഉറപ്പിച്ചു . അതെ , ഇന്നു കണ്ടത് ഒറ്റ മൈനയെ തന്നെ ....
Delvin Antony
2009 സെപ്റ്റംബർ 15, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)



















